2016, ഫെബ്രുവരി 21, ഞായറാഴ്‌ച

വെള്ളത്തിലെ ഒരു വര


"നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കണം. എന്നാൽ ആകാശത്തുള്ളവനും നിങ്ങളോട് കരുണ കാണിക്കണം." അന്നത്തെ ജുമുഅ പ്രസംഗത്തിൽ നിറഞ്ഞു നിന്ന സംസാരം അതായിരുന്നു. പ്രാർഥനയും നമസ്കാരവും കഴിഞ്ഞ് അവൻ പള്ളിയിൽ നിന്നിറങ്ങി.

പള്ളിയിലെ ഇമാമിനോട് പ്രസംഗം കലക്കിയെന്നും, മറ്റു കുശലാന്വേഷണങ്ങൾ നടത്തിയും വണ്ടി പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു. വഴിയിൽ വെച്ച് ഒരു ഭിക്ഷക്കാരൻ ചോദിച്ചു. "എന്തെങ്കിലും  താ സാറേ". മുഖം തിരിച്ചു തലയിൽ കെട്ടിയ ടവൽ ഊരിക്കുടഞ്ഞ് പോക്കറ്റിലിട്ട് കാറിനു നേരെ നടന്നു.കാറിനടുത്ത് കാത്തു നില്ക്കുകയായിരുന്ന കൂട്ടുകാരനോടായി പറഞ്ഞു. "ഇങ്ങിനത്തവന്മാർ കാരണം പള്ളിയിലേക്ക് വരാൻ പറ്റാതെയായി. എവിടെ ചെന്നാലും ഉണ്ടാകും ഇങ്ങിനെ പാത്രവുമായി പത്തു പേർ."

കൂട്ടുകാരൻ ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അവനോടായി പറഞ്ഞു. "ഇന്നത്തെ പ്രസംഗം കലക്കി, അല്ലേ ? ".

1 അഭിപ്രായം: