2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ദരിദ്രസമ്പന്നൻ

നാട്ടിലേക്ക് പോകാനായി ബസ്‌ സ്റ്റോപ്പിൽ കാത്തു നില്ക്കുകയാണ്  അവൻ. കൂടെ ഭാര്യയും കുട്ടിയുമുണ്ട്. എതിർവശത്ത് ഒരു പച്ച വെളിച്ചത്തിനായി വണ്ടികൾ നിര നിരയായി കാത്തു നിൽക്കുന്നു. ഒന്നു രണ്ടു ഓട്ടോയും അത്ര തന്നെ ബസ്സും ഒഴിച്ചാൽ പിന്നെ ബാക്കിയെല്ലാം ലക്ഷങ്ങൾ മുതൽ കോടികൾ വിലമതിക്കുന്ന വണ്ടികൾ. "ഈ കൊച്ചു  കേരളത്തിൽ ദരിദ്രനായി ഞാൻ മാത്രമേ ഉള്ളൂ..!!" അവൻ അങ്ങിനെ ആലോചിച്ചു നിൽക്കുമ്പോഴാണു  തോളിൽ കിടന്നിരുന്ന മകൾ തൊട്ടടുത്ത കടയിലേക്ക് കൈ ചൂണ്ടി മിട്ടായി മേടിക്കാൻ ആവശ്യപ്പെട്ടത്."അച്ഛാ അച്ഛാ,എനിക്ക് ഒരു ചോക്ലേറ്റ് മേടിച്ചു തരുമോ".അയാൾ കടയിൽ നിന്ന് രണ്ടു മിട്ടായി മേടിച്ചു മോൾക്ക് കൊടുത്തു. അവൾ മിട്ടായി കയ്യിൽ കിട്ടിയതും, അച്ഛന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. കടക്കാരനു പണം നൽകാനായി കീശയിൽ കയ്യിട്ട അയാൾ മനസ്സില് പറഞ്ഞു. "അല്ല, ഞാനും ഒരു സമ്പന്നൻ തന്നെ..!!".

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

അനുഭൂതി

കുളിക്കാനായി ബാത്‌റൂമിൽ കയറിയപ്പോഴാണ്,ടോയിലെറ്റിൽ ഉപയോഗിക്കാനായി കെട്ടി വെച്ചിരിക്കുന്ന വെള്ളത്തിൽ കൊതുകിന്റെ കൂത്താടികൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. "മലമ്പനി","ഡഗ്ഗിപ്പനി" അങ്ങിനെ എന്തെല്ലാം.. റൂം ഓണറുടെ കയ്യിൽ നിന്ന് മണ്ണെണ്ണ ഇത്തിരി വാങ്ങി ആ വെള്ളത്തിൽ ഒഴിച്ചപ്പോഴാണ് ഒരാശ്വാസം കിട്ടിയത്. ഒരു പത്ത്ത്, ഇരുപത് ആളുകളെ മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു അനുഭൂതി.